ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം കരസ്ഥമാക്കിയ സംയുക്ത ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അഭിവാദ്യങ്ങള്‍. ബിജെപിയുടെ അക്രമരാഷ്ട്രീയത്തെയും നിര്‍ലജ്ജമായ അധികാരപ്രയോഗങ്ങളെയും മറികടന്നാണ് എബിവിപിക്കെതിരെ ഇടതുസഖ്യം വിന്നിക്കൊടി പാറിച്ചത്
തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് നമ്മുടെ ഈ കാലഘട്ടത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. അത്തരം അസത്യ പ്രചാരണങ്ങള്‍ക്കെതിരെ സത്യത്തിന്റെ നെടുന്തൂണായി നിലകൊളളുകയാണ് മുഹമ്മദ് സുബൈര്‍. ഫാസിസ്റ്റുകളുടെ നുണപ്രചാരണങ്ങളെ വളരെയേറെ ഗവേഷണങ്ങള്‍ നടത്തി ആള്‍ട്ട് ന്യൂസിലൂടെ അദ്ദേഹം തുറന്നുകാട്ടുകയാണ്.
'പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്‌നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും എന്നെയും മറക്കാറില്ല. കഴിഞ്ഞയാഴ്ച്ച മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവെ എന്നെക്കുറിച്ചുമാത്രമാണ് അദ്ദേഹം സംസാരിച്ചത്. ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു
മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം ആശങ്കാജനകമാണ്. സ്വയം പ്രഖ്യാപിത വിശ്വഗുരു സംസ്ഥാനത്തെ ക്രമസമാധാനം പുനസ്ഥാപിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചപ്പോള്‍ മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം പോലുളള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷപ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എന്‍ ശേഷസായി ഓര്‍മ്മിപ്പിച്ചു. മതവുമായി ബന്ധപ്പെട്ട പ്രസംഗങ്ങള്‍ ആരുടെയും വികാരം വ്രണപ്പെടുത്തുന്നതാവരുതെന്നും അദ്ദേഹം പറഞ്ഞു. 'അനന്തമായ കടമകളുടെ ഒരു കൂട്ടമാണ് സനാതന ധര്‍മ്മം
നിങ്ങളുടെ വീട്ടിൽ ഒരു വിഷപ്പാമ്പ് കടന്നാൽ, അതിനെ പിടിച്ച് വലിച്ചെറിഞ്ഞാൽ മാത്രം പോരാ. കാരണം അതുചിലപ്പോൾ നിങ്ങളുടെ വീടിന് പരിസരത്തുളള മാലിന്യക്കൂമ്പാരത്തിൽ ഒളിച്ചേക്കാം. വീടിന് സമീപത്തുളള ചപ്പുചവറുകളും കുറ്റിച്ചെടികളും ഒഴിവാക്കിയില്ലെങ്കിൽ പാമ്പ് വീണ്ടും നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരും.
ഉദയനിധി സ്റ്റാലിന്റെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത യുപിയിലെ സന്യാസിക്കെതിരെയും തമിഴ്‌നാട് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. ഡിഎംകെ മധുര ലീഗല്‍ വിങ് കണ്‍വീനര്‍ ജെ. ദേവസേനന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടുന്നതിന് 10 കോടി രൂപയാണ് ഒരാൾ പ്രഖ്യാപിച്ചത്. അദ്ദേഹം യഥാർത്ഥ സന്യാസിയാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ? എന്റെ തലയോട് എന്താണ് അദ്ദേഹത്തിന് ഇത്ര താൽപ്പര്യം?
ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെ പ്രവര്‍ത്തകരെയെല്ലാം കൊല്ലണമെന്നാണോ? പ്രധാനമന്ത്രി നിരന്തരം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നു. അതിനര്‍ത്ഥം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊല്ലണമെന്നാണോ
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധര്‍മ്മമെന്നും അത് പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മനുഷ്യത്വവും ഉയര്‍ത്തുമെന്നും താന്‍ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
സനാതന ധര്‍മ്മത്തെ എതിര്‍ക്കുക എന്നതിനുപകരം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുക എന്നാണ് നിങ്ങള്‍ പരിപാടിക്ക് നല്‍കിയ പേര്. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ചില കാര്യങ്ങളെ നമുക്ക് എതിര്‍ക്കാനാവില്ല, അതിനെ ഉന്മൂലനം ചെയ്യുക തന്നെ വേണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെ ഒന്നും നാം എതിര്‍ക്കരുത്,
'ഈ പരിപാടിയില്‍ ഞാന്‍ മന്ത്രിയായോ ഡിഎംകെ നേതാവായോ അല്ല പങ്കെടുക്കുന്നത്. സാധാരണ മനുഷ്യനായി, നീറ്റിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന കുട്ടികളുടെ സഹോദരനായാണ് ഇവിടെ നില്‍ക്കുന്നത്
ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ എന്നെ മുഖ്യമന്ത്രിയാക്കാനാണ് ശ്രമിക്കുന്നതെന്നാണ് അമിത് ഷാ പറയുന്നത്. എനിക്ക് അമിത് ഷായോട് ഒറ്റ കാര്യമേ ചോദിക്കാനുളളു. നിങ്ങളുടെ മകന്‍ എങ്ങനെ ബിസിസി ഐ സെക്രട്ടറിയായി? അദ്ദേഹം എത്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു? എത്ര റണ്‍സ് നേടി?'-ഉദയനിധി ചോദിച്ചു
ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.